Tuesday, November 27, 2012

കെ സി ജോസഫ് നടത്തുന്നത് ഭരണഘടനാ ലംഘനം: സിപിഐ എം


കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്റെ ജനശ്രീക്ക് വഴിവിട്ട് കേന്ദ്രഫണ്ട് അനുവദിക്കുന്ന ക്രമവിരുദ്ധനടപടിയെ ന്യായീകരിക്കുന്ന ഗ്രാമവികസന മന്ത്രി കെ സി ജോസഫ് ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് സിപിഐ എം സംസഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പക്ഷപാതരഹിതമായും നീതിപൂര്‍വമായും ഭഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞചെയ്ത മന്ത്രി അതിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ജനശ്രീക്കുവേണ്ടിഭകേന്ദ്രമന്ത്രിയെപ്പോലും തള്ളിപ്പറയുന്നതിന് കേരളത്തിലെ മന്ത്രി തയ്യാറായിരിക്കുകയാണ.് കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാരനായ നേതാവിന്റെ സ്വകാര്യസംഘടനയ്ക്ക് ചട്ടവും മാനദണ്ഡവും കൂടാതെ ഖജനാവില്‍നിന്നും പണം അനുവദിച്ചതിനെ ന്യായീകരിക്കുന്നതിനായി നടത്തിയിട്ടുള്ള ഈ ഇടപെടല്‍ അങ്ങേയറ്റം പരിഹാസ്യവുമാണ്-പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന്, കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേശിന്റെ ഉപദേശം സ്വീകരിച്ചെങ്കിലും, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. തന്റെ മന്ത്രിസഭയിലെ ഒരംഗം കാണിക്കുന്ന ഇത്തരം ഗുരുതരമാ

1998-ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപംകൊടുത്ത കേരളത്തിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഔദ്യോഗിക ഏജന്‍സിയായ കുടുംബശ്രീ 38 ലക്ഷം വനിതകള്‍ അംഗങ്ങളായ മഹാപ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തെ അനാവശ്യമായി രാഷ്ട്രീയമുദ്രകുത്തി ഒറ്റപ്പെടുത്താനുള്ള യുഡിഎഫ് സര്‍ക്കാരിലെ ഒരുവിഭാഗം മന്ത്രിമാരുടെ ഉദ്യമം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വിവേകരഹിതവുമാണ്. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളുടെ സ്വയംസഹായസംഘമെന്ന ഔദ്യോഗികപരിഗണന കുടുംബശ്രീക്ക് മാത്രമേ നല്‍കാനാകൂവെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇതിനെതിരെയാണ് കുടുംബശ്രീയെ സംരക്ഷിക്കുന്നതിന് ഉത്തരവാദപ്പെട്ട കേരളത്തിലെ ഗ്രാമവികസനമന്ത്രി കെ സി ജോസഫ് ഉറഞ്ഞുതുള്ളിയത്.

കേന്ദ്രഫണ്ട് എങ്ങനെ ഉപയോഗിക്കണമെന്നതിനെപ്പറ്റി കേന്ദ്രമന്ത്രി ജയറാം രമേശ് ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ ജനശ്രീയ്ക്ക് 14 കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടി അടിയന്തരമായി റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജനശ്രീയെ വഴിവിട്ട് സഹായിക്കുന്നത് അഴിമതിയ്ക്ക് കളമൊരുക്കാന്‍: പിണറായി

കോഴിക്കോട്: അഴിമതിക്ക് കളമൊരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജനശ്രീപോലുള്ള സ്വകാര്യ സംരംഭങ്ങളെ വഴിവിട്ട് സഹായിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകരുമായി ഒപ്പിട്ട കരാറിന് വിരുദ്ധമായി ജനശ്രീക്ക് ധനസഹായം നല്‍കാനുള്ള തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രിയും മന്ത്രി മുനീറും നിലപാട് വ്യക്തമാക്കണം. താമരശേരി അമ്പായത്തോട്ടില്‍ സിപിഐ എം കട്ടിപ്പാറ ലോക്കല്‍ കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റ് സംസ്ഥാനങ്ങള്‍ക്കുകൂടി മാതൃകയായ കുടുംബശ്രീയെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തെത്തുടര്‍ന്നാണ് വകുപ്പ് മന്ത്രി മുനീര്‍ ജനശ്രീക്ക് ഫണ്ട് നല്‍കിയത് അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കിയത്. കുടുംബശ്രീയുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി മുനീര്‍ എല്ലാ കാര്യവും ചര്‍ച്ച ചെയ്തിരുന്നു. കുടുംബശ്രീയെ തകര്‍ക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും കരാര്‍ ലംഘിച്ചു. തങ്ങള്‍ അറിഞ്ഞുകൊണ്ടാണോ ജനശ്രീക്ക് ഫണ്ട് അനുവദിച്ചതെന്ന് ഇരുവരും വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സ്വകാര്യസ്ഥാപനമായ ജനശ്രീ മിഷന് കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷിവികാസ് യോജന(ആര്‍കെവിവൈ)യില്‍നിന്ന് ഫണ്ടിന്റെ ആദ്യഗഡു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ഫയലില്‍ കഴിഞ്ഞദിവസം മന്ത്രി കെ പി മോഹനന്‍ ഒപ്പിട്ടിരുന്നു. കേന്ദ്ര കൃഷിമന്ത്രാലയമെടുക്കുന്ന തീരുമാനത്തിനുശേഷമേ ഫണ്ട് കൈമാറലുമായി ബന്ധപ്പെട്ട തുടര്‍നടപടി സ്വീകരിക്കൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ സംരക്ഷണവേദിയുമായി ഒപ്പിട്ട കരാറില്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ കരാറാണ് ജനശ്രീക്ക് ഫണ്ടിന്റെ ആദ്യഗഡു അനുവദിച്ചതിലൂടെ സര്‍ക്കാര്‍ ലംഘിച്ചത്.

ജയറാം രമേശിനെതിരെ മുനീറും

കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ മന്ത്രി എം കെ മുനീറും രംഗത്ത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ജയറാം രമേശ് കെ സി ജോസഫിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അല്‍പം കടുത്തുപോയെന്ന് മുനീര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കുടംബശ്രീയ്ക്ക് ബദലായി രൂപവല്‍കരിച്ച പ്രസ്ഥാനമല്ല ജനശ്രീയെന്നും ജനശ്രീയ്ക്ക് മാത്രം ഫണ്ട് വാങ്ങാന്‍ പാടില്ലെന്ന് ആരും വാശിപിടിക്കാന്‍ പാടില്ലെന്നും മുനീര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജയറാം രമേശിന്റെ കുടികിടപ്പുകാരല്ലെന്ന കെ സി ജോസഫിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ജയറാം രമേശിനെതിരെ എം കെ മുനീറം രംഗത്ത് വന്നത്.

deshabhimani

1 comment:

  1. കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്റെ ജനശ്രീക്ക് വഴിവിട്ട് കേന്ദ്രഫണ്ട് അനുവദിക്കുന്ന ക്രമവിരുദ്ധനടപടിയെ ന്യായീകരിക്കുന്ന ഗ്രാമവികസന മന്ത്രി കെ സി ജോസഫ് ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് സിപിഐ എം സംസഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete