Friday, June 14, 2013

വര്‍ഗീയത ചെറുക്കാന്‍ കോണ്‍ഗ്രസിനാവില്ല: പിണറായി

മലപ്പുറം: വര്‍ഗീയതയെ ചെറുക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തെളിയിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയതയുമായി സമരസപ്പെടുകയാണ്് കോണ്‍ഗ്രസ്. വര്‍ഗീയതയോട് വിട്ടുവീഴ്ചപാടില്ലെന്ന ഇ എം എസിന്റെ നിലപാടുകള്‍ക്ക് പ്രസക്തിയേറിയെന്നും പിണറായി പറഞ്ഞു. നിലമ്പൂരില്‍ "ഇ എം എസിന്റെ ലോകം" ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയനിലപാടുകളെയും സംഘര്‍ഷങ്ങളെയും കോണ്‍ഗ്രസ് ഒരുകാലത്തും എതിര്‍ത്തിട്ടില്ല. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നിലപാട് രാജ്യം കണ്ടതാണ്. അടുത്തകാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി ആര്‍എസ്എസിനെ ഭീകരസംഘടനയെന്ന് വിളിച്ചപ്പോള്‍ മാപ്പ് പറയാനാണ് കോണ്‍ഗ്രസ് നേതൃത്വം മന്ത്രിയോട് നിര്‍ദേശിച്ചത്. നരേന്ദ്രമോഡിയുടെ വരവ് വര്‍ഗീയത പുതിയമാനത്തിലേക്ക് വളരുന്നതിന്റെ തെളിവാണ്. ആര്‍എസ്്എസ് നിര്‍ദേശമനുസരിച്ചാണ് മോഡിയെ ബിജെപി അവതരിപ്പിച്ചത്. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വംനല്‍കിയ മോഡിയെ അരിയിട്ടുവാഴിക്കാനുള്ള നീക്കം വര്‍ഗീയസംഘര്‍ഷത്തിനിടയാക്കും. വര്‍ഗീയനിലപാടുകളെയും സംഘര്‍ഷങ്ങളെയും കോണ്‍ഗ്രസ് ഒരുകാലത്തും എതിര്‍ത്തിട്ടില്ല. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നിലപാട് രാജ്യം കണ്ടതാണ്. അടുത്തകാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി ആര്‍എസ്എസിനെ ഭീകരസംഘടനയെന്ന് വിളിച്ചപ്പോള്‍ മാപ്പ് പറയാനാണ് കോണ്‍ഗ്രസ് നേതൃത്വം മന്ത്രിയോട് നിര്‍ദേശിച്ചത്.

നരേന്ദ്രമോഡിയുടെ വരവ് വര്‍ഗീയത പുതിയമാനത്തിലേക്ക് വളരുന്നതിന്റെ തെളിവാണ്. ആര്‍എസ്്എസ് നിര്‍ദേശമനുസരിച്ചാണ് മോഡിയെ ബിജെപി അവതരിപ്പിച്ചത്. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വംനല്‍കിയ മോഡിയെ അരിയിട്ടുവാഴിക്കാനുള്ള നീക്കം വര്‍ഗീയസംഘര്‍ഷത്തിനിടയാക്കും. ആധുനിക കേരളം പടുത്തുയര്‍ത്തുന്നതില്‍ ഇ എം എസും അദ്ദേഹത്തിന്റെ സര്‍ക്കാരുകളും വഹിച്ച പങ്ക് നിര്‍ണായകമാണ്. 1957-ലെ സര്‍ക്കാരിന്റെ ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കാരങ്ങളും പുരോഗതിക്ക് അടിത്തറപാകി. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനും അധികാരവികേന്ദ്രീകരണത്തിനും തുടക്കമിട്ടു. രാഷ്ട്രീയത്തിന് അതീതമായി വികസനംവേണമെന്ന ഇഎംഎസിന്റെ നിലപാട് കേരളം അംഗീകരിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തുണ്ടാകുന്ന തെറ്റായ പ്രവണതകള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാനും അദ്ദേഹത്തിനായി. ഇ എം എസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ ചൂണ്ടിക്കാണിക്കാം. ദുരഭിമാനമില്ലാതെ അംഗീകരിക്കും. എക്കാലത്തും അദ്ദേഹം പാര്‍ടി തീരുമാനത്തിന് കീഴ്പ്പെട്ടു. വിയോജിപ്പുണ്ടെങ്കില്‍പോലും പാര്‍ടി തീരുമാനം നടപ്പാക്കാന്‍ മുന്‍പന്തിയിലുണ്ടാകും. പാര്‍ടിക്ക് അതീതനാവാതെ ജീവിച്ച ഉത്തമ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ രാഷ്ട്രീയവും നന്നായി കൈകാര്യംചെയ്തു. കുത്തകപത്രം തന്നെപ്പറ്റി നല്ലത് പറഞ്ഞാല്‍ തനിക്കെന്തോ തെറ്റുപറ്റിയെന്ന് ആലോചിക്കുമെന്ന് പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ഇ എം എസിനുശേഷമുള്ള കാലത്തും വലതുപക്ഷ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. പാര്‍ടിയെ കരിവാരിത്തേക്കാന്‍ വസ്തുതയുമായി പുലബന്ധമില്ലാത്ത വാര്‍ത്തകള്‍ ഇപ്പോഴും മാധ്യമങ്ങളില്‍ നിറയുന്നു. പാര്‍ടിക്ക് പ്രതിസന്ധിയുണ്ടാകുമ്പോള്‍ നെഞ്ചൂക്കോടെ നേരിടാന്‍ ഇ എം എസ് മുന്നിലുണ്ടായിരുന്നെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment