Monday, July 15, 2013

കള്ളപ്പണം വെളുപ്പിക്കല്‍ : 22 ബാങ്കുകള്‍ക്ക് 49 കോടിയുടെ പിഴ

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് പൊതുസ്വകാര്യ മേഖലയിലെ 22 ബാങ്കുകള്‍ക്ക് 49.5 കോടി രൂപ റിസര്‍വ് ബാങ്ക് പിഴ ചുമത്തി. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ബാങ്കുകളുടെ കള്ളപ്പണം വെളുപ്പിക്കല്‍ പുറത്തു വിട്ടത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ,ബാങ്ക് ഒഫ് ഇന്ത്യ,കാനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് മൂന്നു കോടി വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്.

യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ, ലക്ഷ്മി വിലാസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ജമ്മു കാശ്മീര്‍ ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നിവയ്ക്ക് 2.5 കോടി രൂപാ വീതവും യെസ് ബാങ്ക്, വിജയാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഒഫ് കോമേഴ്സ്, ധനലക്ഷ്മി ബാങ്ക് എന്നിവയ്ക്ക് രണ്ടു കോടി രൂപാ വീതവുമാണ് പിഴ.

ഡോഷെ ബാങ്ക്, ഐ.എന്‍.ജി വൈശ്യ, കോടാക് മഹീന്ദ്ര എന്നിവയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ ഏഴു ബാങ്കുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും ആര്‍.ബി.ഐ നല്‍കി. സിറ്റി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ബാര്‍ക്ളെയ്സ് ബാങ്ക്, ബി.എന്‍.പി പരിബാസ്, റോയല്‍ ബാങ്ക് ഒഫ് സ്കോട്ട്ലന്‍ഡ്, ബാങ്ക് ഒഫ് ടോക്യോ മിറ്റ്സുബിഷി, സ്റ്റേറ്റ് ബാങ്ക് ഒഫ് പാട്യാല എന്നിവയ്ക്കാണ് ജാഗത്രാ നിര്‍ദ്ദേശം നല്‍കിയത്.

കോബ്ര പോസ്റ്റ് എന്ന വെബ് പോര്‍ട്ടലാണ് ബാങ്കുകളുടെ കള്ളപ്പണം വെളുപ്പിക്കലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയ്ക്ക് ആകെ 10.5 കോടി രൂപ പിഴ നേരത്തെ ചുമത്തിയിരുന്നു.

deshabhimani

No comments:

Post a Comment