Thursday, July 18, 2013

സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കതിരെ തിരിയുന്നു

സോളാര്‍ തട്ടിപ്പില്‍നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നു. കള്ളക്കേസുകളിലൂടെ മാധ്യമങ്ങളുടെ വായ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനലിന്റെ പത്തനംതിട്ട ലേഖകന്‍ പ്രദീപ് സി നെടുമണിനെതിരെ പൊലീസ് കേസെടുത്തു. ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍:െ്കതിരെയും കേസ് എടുത്തിട്ടുണ്ട്.
പത്തനംതിട്ട ജയിലിലെത്തി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലംകയ്യുമായ ടെനി ജോപ്പനെ കണ്ടതിനാണ് പ്രദീപിനെതിരെ കേസ് എടുത്തിട്ടുള്ളത്. മൊബൈല്‍ ഫോണുമായി ജയിലിനകത്തു കയറിയെന്നാണ് കേസ്. പ്രിസണേഴ്‌സ് ആക്ട് 81 ാം വകുപ്പ് പ്രകാരമാണ് പത്തനംതിട്ട പൊലീസ് കേസ് എടുത്തത്.

ജയിലിലെ എല്ലാ ചട്ടങ്ങളും പാലിച്ചായിരുന്നു പ്രദീപ് ജയിലില്‍ ചെന്നത്. സന്ദര്‍ശനത്തിനുള്ള പ്രത്യേക ഫോം പൂരിപ്പിച്ചുകൊടുക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുകയും ചെയ്തു. ടെനി ജോപ്പനുമായി സംസാരിച്ച് പിരിയാന്‍ നേരം വാഡര്‍മാര്‍ വന്ന് പ്രദീപിനെ വാര്‍ഡന്റെ മുറിയിലേക്ക് കൊണ്ടുപോകുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. അസ്വാഭാവികമായി ഒന്നും കാണാത്തതിനാല്‍ പ്രദീപിനെ അവര്‍ വിട്ടയക്കുകയും ചെയ്തതാണ്. ഇതിനു ശേഷമാണ് എം കെ കുരുവിളയുടെ അഭിമുഖം പുറത്തുവന്നത്. ഇതോടെ പ്രദീപിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചവര്‍ക്കെതിരെ നേരത്തേതന്നെ സര്‍ക്കാര്‍ തിരിഞ്ഞിരുന്നു. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്കെതിരെ അച്ചടക്കനടപടിയാണ് കൂട്ടത്തോടെ സ്വീകരിച്ചത്. മുഖ്യമന്ത്രിക്കെതിരായ പോസ്റ്റില്‍ ലൈക്ക് ചെയ്തുവെന്നതുകൊണ്ടുമാത്രം അച്ചടക്കനടപടി നേരിടേണ്ടിവന്ന ജീവനക്കാരുമുണ്ട്.

janayugom

No comments:

Post a Comment