Monday, July 16, 2012

പിങ്കി: ആരോപണം തെളിയിക്കാന്‍ ജ്യോതിര്‍മയിയുടെ വെല്ലുവിളി

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേത്രി പിങ്കി പ്രാമാണിക്കിനെ തന്റെ ഭര്‍ത്താവ് കുടുക്കിയതാണെന്ന ആരോപണം സുഹൃത്തും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണജേതാവും മുന്‍ സിപിഐ എം എംപിയുമായ ജ്യോതിര്‍മയി സിക്ദര്‍ തള്ളിക്കളഞ്ഞു. താനും ഭര്‍ത്താവ് അവതാര്‍സിങ്ങും പിങ്കിയെ രക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയതിനാലാണ് സംസ്ഥാന കായികമന്ത്രി മദന്‍മിത്ര ആരോപണം ഉന്നയിക്കുന്നത്. ആരോപണം തെളിയിക്കാന്‍ മന്ത്രിയെ ജ്യോതിര്‍മയി വെല്ലുവിളിച്ചു. തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലന്നും അവര്‍ ചോദിച്ചു. പിങ്കി പുരുഷനാണെന്നും വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും വീട്ടില്‍ കൂടെതാമസിച്ച യുവതിയാണ് ആരോപണം ഉന്നയിച്ചത്. തുടര്‍ന്നാണ് പിങ്കിയെ പൊലീസ് ജയിലിലടച്ച് ബലംപ്രയോഗിച്ച് ലിംഗപരിശോധന നടത്തിയത്. പണം നല്‍കിയില്ലെങ്കില്‍ തന്നെ അപമാനിക്കുമെന്ന് യുവതി ഭീഷണി മുഴക്കിയിരുന്നു. അതിനാല്‍ അവരെ വീട്ടില്‍നിന്നും പുറത്താക്കിയതിന്റെ ദേഷ്യത്തിലാണ് കള്ളക്കഥ സൃഷ്ടിച്ചതെന്നുമാണ് പിങ്കിയുടെ വിശദീകരണം. അതേസമയം തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ പിങ്കി മോഷണക്കുറ്റത്തിന് പൊലീസില്‍ പരാതി നല്‍കി. തനിക്ക് സംരക്ഷണം നല്‍കണമെന്നും പിങ്കി പൊലീസിനോട് ആവശ്യപ്പെട്ടു.

deshabhimani 160712

No comments:

Post a Comment