Wednesday, August 26, 2020

സെക്രട്ടറിയറ്റിലെ തീപിടിത്തം : എൻഐഎ ആവശ്യപ്പെട്ട രേഖകൾ നേരത്തേ കൈമാറി ; യുഡിഎഫ്‌ ബിജെപി ആരോപണം പച്ചക്കള്ളം

 സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ എൻഐഎ ആവശ്യപ്പെട്ട രേഖകൾ കത്തിയെന്ന യുഡിഎഫ്‌–-ബിജെപി ആരോപണം പച്ചക്കള്ളം. എൻഐഎ ആവശ്യപ്പെട്ട ഫയൽ നേരത്തേ കൈമാറി‌. ഇവയുടെ ഒറിജിനൽ സൂക്ഷിച്ചിട്ടുമുണ്ട്‌.പൊളിറ്റിക്കൽ വിഭാഗത്തിലെ ഏതാനും ഫയലുകൾ മാത്രമാണ്‌ കത്തിയത്‌. ഇവയാകട്ടെ ഗസ്റ്റ്‌ഹൗസ്‌ ബുക്കിങ്ങുമായി ബന്ധപ്പെട്ട അപ്രധാന ഫയലാണ്‌.

യുഎഇ കോൺസലുലേറ്റിന്‌ ബാഗേജ്‌ ക്ലിയറൻസിന്‌ നൽകിയ അനുമതിയുടെ രേഖകളാണ്‌ എൻഐഎ ആവശ്യപ്പെട്ടത്‌.  ഇവയുടെ സാക്ഷ്യപ്പെടുത്തിയ‌ കോപ്പി കൈമാറി. സത്യവാങ്‌മൂലവും ഒപ്പം നൽകി. കഴിഞ്ഞ തിങ്കളാഴ്‌ച ഈ രേഖകൾ കൊച്ചി എൻഐഎ ഓഫീസിൽ എത്തിച്ചിരുന്നു. അതിന്റെ കൈപ്പറ്റ്‌ രസീതും വാങ്ങിയിട്ടുണ്ട്‌.

തീപിടിച്ചത്‌ ഫാനിന്‌

പ്രോട്ടോകോൾ പൊളിറ്റിക്‌സ്‌ വിഭാഗത്തിൽ ആദ്യം തീ പിടിച്ചത്‌ പഴയ ഫാനിന്‌. പൊതുഭരണ വകുപ്പിലെ ഒരു  ഉദ്യോഗസ്ഥന് കോവിഡ്‌‌ സ്ഥിരീകരിച്ചിരുന്നു. തുടർന്ന്‌ ഈ സെക്‌ഷൻ അണുനശീകരണത്തിനെത്തിയവർ ഫാൻ ഓഫാക്കാൻ മറന്നതിനെത്തുടർന്ന്‌ ഷോർട്ട്‌ സർക്യൂട്ട്‌ വഴി കത്തുകയായിരുന്നു. ഇവ ഷെൽഫിന്‌ മുകളിൽ വീണാണ്‌ തീപിടിച്ചത്‌.കോടായിരുന്ന ഈ ഫാൻ മാറ്റാൻ നേരത്തേ എഴുതി കൊടുത്തിരുന്നു.

സെക്രട്ടറിയറ്റിലെ തീപിടിത്തം : പ്രത്യേകസംഘം തെളിവെടുപ്പ്‌ തുടങ്ങി

തിരുവനന്തപുരം > സെക്രട്ടറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി.സ്‌പെഷ്യൽ സെൽ എസ് പി അജിത്തിന്റെ നേതൃത്വത്തിലാണ്‌ പരിശോധന. ഫൊനറൻസിക്‌ സംഘവും ഒപ്പമുണ്ട്‌.  ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ  റിപ്പോർട്ട് നൽകും.

എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ പ്രത്യേകഅന്വേഷണ സംഘത്തെ ഇന്നലെതന്നെ സർക്കാർ നിയോഗിച്ചിരുന്നു. ഹെഡ്‌ക്വട്ടേഴ്‌സ്‌ ഐജി പി വിജയൻ ദൈനംദിന മേൽനോട്ടം വഹിക്കും. തിപിടിത്തത്തിന്റെ സാങ്കേതിക കാരണങ്ങൾ അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകാൻ ഡിസാസ്‌റ്റർ മാനേജ്‌മെൻറ്‌ കമ്മീഷണർ ഡോ.കൗശികിന്റെ നേതൃത്വത്തിലുള്ള സംഘത്തേയും നിയോഗിച്ചിട്ടുണ്ട്‌.

സെക്രട്ടറിയറ്റ്‌ കെട്ടിടങ്ങളുടെ  ചുമതലയുള്ള പൊതുമരാമത്ത്‌ വകുപ്പ്‌ കെട്ടിടവിഭാഗം ചീഫ്‌ എഞ്ചിനീയറോട്‌ മന്ത്രി ജി സുധാകരൻ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

No comments:

Post a Comment