Wednesday, May 30, 2012

റഫീഖ് കസ്റ്റഡിയില്‍


ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളികള്‍ക്ക് ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്തു നല്‍കിയതായി കരുതപ്പെടുന്ന പള്ളൂര്‍ കോഹിനൂരിലെ വായപ്പടച്ചി റഫീഖ് കസ്റ്റഡിയിലായി. ഇയാള്‍ പൊലീസുിനു മുമ്പില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ്സൂചന.

കൊലപാതക സംഘത്തിലെ കൊടി സുനിക്കാണ് റഫീഖ് വാഹനം വാടകയ്ക്ക് എടുത്തു നല്‍കിയത്. റഫീഖ് തിങ്കളാഴ്ച വടകര കോടതിയില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു മടങ്ങിയിരുന്നു. തിങ്കളാഴ്ച രാവിലെ അതീവരഹസ്യമായി എത്തിയ ഇയാള്‍ കോടതിപരിയുംവരെ അവിടെയുണ്ടായിരുന്നെങ്കിലും പൊലീസ് അറസ്റ്റുചെയ്തില്ല. ചന്ദ്രശേഖരന്റെ കൊലപാതകം നടന്ന ഉടന്‍ വായപ്പടച്ചി റഫീഖിനെയാണ് മുഖ്യപ്രതിയാക്കി മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. സിപിഐ എം അനുഭാവിയാണെന്നും ന്യൂമാഹി ഇരട്ടക്കൊലക്കേസ് പ്രതിയാണെന്നും പ്രചരിപ്പിച്ചു. ഇയാള്‍ കേരളം വിട്ടെന്നും ഗള്‍ഫിലേക്ക് കടന്നിരിക്കാമെന്നും എഴുതിനിറച്ചവരുമുണ്ട്. ഒടുവില്‍ സിപിഐ എം സ്വാധീന ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും കള്ളക്കഥയുണ്ടാക്കി.

മാധ്യമങ്ങളുടെ എല്ലാവാദമുഖങ്ങളും ചീട്ടുകൊട്ടാരംപോലെ തകരുന്നതാണ് പിന്നീട് കണ്ടത്. സിപിഐ എമ്മുമായി ബന്ധമില്ലെന്നും ന്യൂമാഹി ഇരട്ടക്കൊലക്കേസ് പ്രതിയല്ലെന്നും വ്യക്തമായതോടെ റഫീഖിനെ മാധ്യമങ്ങളും അന്വേഷണസംഘവും കൈവിട്ടു

deshabhimani news

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളികള്‍ക്ക് ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്തു നല്‍കിയതായി കരുതപ്പെടുന്ന പള്ളൂര്‍ കോഹിനൂരിലെ വായപ്പടച്ചി റഫീഖ് കസ്റ്റഡിയിലായി. ഇയാള്‍ പൊലീസുിനു മുമ്പില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ്സൂചന.

    ReplyDelete