Tuesday, May 27, 2014

മുസഫര്‍നഗര്‍ കലാപം നയിച്ചതിന് മന്ത്രിപദം സമ്മാനം

ഗുജറാത്ത് വംശഹത്യയുടെ രക്തക്കറയുള്ള മോഡി നയിക്കുന്ന മന്ത്രിസഭയില്‍ മുസഫര്‍നഗര്‍ കലാപത്തിന് നേതൃത്വം നല്‍കിയ സഞ്ജീവ് കുമാര്‍ ബാലിയാനും. മുസഫര്‍നഗര്‍ കലാപം സൃഷ്ടിച്ച വര്‍ഗീയധ്രുവീകരണം ഉത്തര്‍പ്രദേശില്‍ നേടിക്കൊടുത്ത വിജയത്തിനുള്ള സമ്മാനമായാണ് സഞ്ജീവ് ബാലിയാന്റെ മന്ത്രിപദം.

മുസഫര്‍ നഗറില്‍ കലാപം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ആഗസ്ത് 31ന് ജാട്ട് മഹാപഞ്ചായത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗമാണ് സഞ്ജീവ് ബാലിയാനെ 27 ദിവസം ജയിലിലിലടയ്ക്കാന്‍ കാരണമായത്. കലാപത്തില്‍ ഈ വെറ്ററിനറി ഡോക്ടറുടെ പങ്കാളിത്തമാണ് അദ്ദേഹത്തെ മുസഫര്‍നഗറില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം വികസനമല്ല, ഹിന്ദു ആത്മാഭിമാനമാണ് പ്രധാനമെന്ന് പ്രസംഗിച്ച ബാലിയാന്‍ 4.1 ലക്ഷം വോട്ടിന് സിറ്റിങ്് എംപി ബിഎസ്പിയിലെ ഖാദിര്‍ റാണയെ തോല്‍പ്പിച്ചു.

മുസഫര്‍നഗര്‍ കലാപത്തിലൂടെ സൃഷ്ടിച്ച വര്‍ഗീയധ്രുവീകരണം ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് പശ്ചിമ യുപിയിലെ ബിജ്നോറിലും ഖൈരാനയിലും സീറ്റ് നല്‍കിയത്. ഖൈരാനയില്‍ ഹുക്കും സിങ്ങും ബിജ്നോറില്‍ ഭാരതേന്ദുസിങ്ങും രണ്ടു ലക്ഷത്തില്‍പ്പരം വോട്ടിന് ജയിച്ചു. ബിജ്നോറില്‍ ആദ്യം പ്രഖ്യാപിച്ച രാജേന്ദ്രസിങ്ങിനെ മാറ്റിയാണ് ഭാരതേന്ദുസിങ്ങിനെ മത്സരിപ്പിച്ചത്. പശ്ചിമ യുപിയിലെ 25 സീറ്റിലും ബിജെപി ജയിച്ചു.

വി ബി പരമേശ്വരന്‍ deshabhimani

1 comment:

  1. 4.1 lakhs! What a fantastic win, when all other political parties are up in arms against...

    ReplyDelete