Thursday, May 22, 2014

കച്ചവടം കൊഴുപ്പിക്കാന്‍ സ്വയംഭരണവും

സ്വാശ്രയ കോളേജുകള്‍ സൃഷ്ടിച്ച പൊല്ലാപ്പിനിടയില്‍ സ്വയംഭരണ (ഓട്ടോണമസ്) കോളേജുകളും സംസ്ഥാനത്ത് അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ത്തന്നെ ദുര്‍ബലമായ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കും. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന 13 കോളേജുകള്‍ക്കാണ് സ്വയംഭരണാവകാശം നല്‍കുന്നത്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്, മാര്‍ ഇവാനിയോസ്, എറണാകുളം മഹാരാജാസ്, തേവരയിലെ സേക്രഡ്ഹാര്‍ട്ട് തുടങ്ങിയ പ്രുമഖ കോളേജുകളെല്ലാം ഈ പട്ടികയിലുണ്ട്. ഇവയ്ക്ക് സ്വയംഭരണം നല്‍കിയാലുള്ള ഗുണദോഷങ്ങള്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്്. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളെ ആദ്യം ഓട്ടോണമസാക്കും. പിന്നീട് ഘട്ടംഘട്ടമായി സ്വാശ്രയ കോളേജിലേക്ക് മാറ്റുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച് പരാജയപ്പെട്ട സംരംഭമാണ് ഓട്ടോണമസ് കോളേജുകള്‍. 35 വര്‍ഷം മുമ്പ് ആരംഭിച്ച പല സ്വയംഭരണ കോളേജുകളും ഉച്ചവരെ എയ്ഡഡും ഉച്ചകഴിഞ്ഞ് അണ്‍എയ്ഡഡും ആയി പ്രവര്‍ത്തിക്കുകയാണ്.

യുജിസിയും സര്‍ക്കാരും നല്‍കിയ ആസ്തികൊണ്ട് പടുത്തുയര്‍ത്തിയ ഈ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. പേറ്റന്റിയോ പ്രസിദ്ധീകരണത്തിന്റെയോ കാര്യത്തില്‍ മികച്ച പ്രകടനങ്ങളൊന്നും ഈ സ്ഥാപനങ്ങള്‍ നടത്തിയിട്ടില്ല. ഇവയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടുമില്ല. എന്നിട്ടും കേരളത്തില്‍ ഓട്ടോണമസ് കോളേജുകള്‍ വേണമെന്ന തീരുമാനമെടുക്കുന്നത് കച്ചവടം കൊഴുപ്പിക്കാനെന്ന് വ്യക്തം. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍മാത്രമേ സ്വയംഭരണാവകാശം നല്‍കൂ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഭരണപരവും സാമ്പത്തികവുമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അവകാശം കൈമാറില്ലെന്ന് ചുരുക്കം. എന്നാല്‍, ഓട്ടോണമസ് ആയി മാറുന്ന സ്ഥാപനങ്ങള്‍ പുതിയ കോഴ്സുകള്‍ തുടങ്ങിയാല്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും വ്യക്തമാക്കുന്നു. അക്കാദമിക് സ്വയംഭരണം നടപ്പാക്കുന്നതോടെ നിലവിലുള്ള കോളേജുകള്‍ സ്വാശ്രയ കോളേജുകളായി മാറാന്‍ ഇത് ഇടയാക്കും. വിദ്യാര്‍ഥി പ്രവേശനത്തിലെ മെറിറ്റ്-സംവരണ തത്വങ്ങളും അധ്യപകരുടെ സേവന വേതന വ്യവസ്ഥകളും അട്ടിമറിക്കപ്പെടുന്നതോടെ ഓട്ടോണമസ് കോളേജുകള്‍ തനി കച്ചവട സ്ഥാപനങ്ങളായി മാറുകയുംചെയ്യും. ഫീസ് നിശ്ചയിക്കാനും വിദ്യാര്‍ഥി പ്രവേശനത്തിലെ രീതികള്‍ മാറ്റാനും പരീക്ഷകള്‍ നടത്തി ഫലം സ്വന്തമായി പ്രഖ്യാപിക്കാനുമെല്ലാം അവകാശങ്ങള്‍ ഒന്നിച്ചു കിട്ടുമ്പോള്‍ മാനേജ്മെന്റിന് കാര്യങ്ങള്‍ കുശാല്‍. അഫിലിയേറ്റഡ് സര്‍വകലാശാലകള്‍ ഇപ്പോള്‍ കടുത്ത ഞെരുക്കത്തിലാണ്. മികവു തെളിയിച്ച കോളേജുകളെയെങ്കിലും സ്വതന്ത്രമാക്കുന്നതോടെ സര്‍വകലാശാലകള്‍ക്ക് ആശ്വാസമാകും എന്നാണ് സര്‍ക്കാരിന്റെ വാദം. 1947ല്‍ രാജ്യത്ത് ആകെയുണ്ടായിരുന്നത് 20 സര്‍വകലാശാലകളും അവയ്ക്ക് കീഴിലായി 636 കോളേജുകളും ഇവയിലെല്ലാം കൂടി 2.38 ലക്ഷം വിദ്യാര്‍ഥികളും ആയിരുന്നു. ഇപ്പോഴാകട്ടെ, സര്‍വകലാശാലകളുടെ എണ്ണം 634 ആയി. കോളേജുകളുടെ എണ്ണം 33023ലും എത്തി. സര്‍വകലാശാലകള്‍ ഇന്ന് നേരിടുന്ന ഞെരുക്കത്തെപ്പറ്റി ആസൂത്രണ കമീഷന്‍ പുറത്തിറക്കിയ രേഖയും ഇപ്പോള്‍ പുറത്തുവന്ന രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്റെ(റൂസ) രേഖയും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ നിയമിക്കപ്പെട്ട പ്രൊഫ. ജെ കെ തരീന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പ്രതിപാദിക്കുന്നുണ്ട്. കോത്താരി കമീഷന്റെ ശുപാര്‍ശ, 1986ലെ ദേശീയ വിദ്യാഭ്യാസ നയം, യുജിസിയുടെ സര്‍ക്കുലറുകള്‍ തുടങ്ങി തുടര്‍ച്ചയായ സമ്മര്‍ദങ്ങള്‍ വന്നിട്ടും ഓട്ടോണമസ് ആകാന്‍ വളരെക്കുറച്ച് കോളേജുകള്‍മാത്രമേ തയ്യാറായുള്ളൂ. രാജ്യത്ത് ആകെയുള്ള 33023 കോളേജുകളില്‍ 441 മാത്രമാണ് ഓട്ടോണമസ്. ഇവ 21 സംസ്ഥാനങ്ങളിലെ 84 സര്‍വകലാശാലകള്‍ക്ക് കീഴിലാണ്. എന്നാല്‍, സ്വകാര്യവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി പുതിയ രീതിയിലുള്ള മാര്‍ഗരേഖകള്‍ വന്നപ്പോഴാണ് കച്ചവടം മുന്നില്‍ക്കണ്ട് സ്വയംഭരണത്തിനു വേണ്ടി മാനേജ്മെന്റുകള്‍ ഇറങ്ങിയിരിക്കുന്നത്. നാളെ: കാശും ജാതിയുമുണ്ടോവിസിയുമാകാം

ആര്‍ സാംബന്‍

കോഴയെല്ലാം ലീഗ് വിഴുങ്ങുമെന്ന് ഭയം

പുതിയ പ്ലസ് ടു സ്കൂളുകള്‍ വേണ്ടെന്നും അധികബാച്ചുകള്‍ മതിയെന്നുമുള്ള യുഡിഎഫ് തീരുമാനത്തിനു പിന്നില്‍ കോഴ ആര്‍ക്കെന്ന അവ്യക്തതമൂലം. ലഭിക്കുന്ന കോഴപ്പണം മുഴുവന്‍ വിദ്യാഭ്യാസ വകുപ്പ് കൈയാളുന്ന മുസ്ലിംലീഗ് ഒറ്റയ്ക്കടിച്ചുമാറ്റുമെന്ന കോണ്‍ഗ്രസിന്റെയും മറ്റു ഘടക കക്ഷികളുടെയും നിഗമനമാണ് ഇക്കൊല്ലം പുതിയ സ്കൂളുകള്‍ വേണ്ടെന്ന തീരുമാനത്തിലെത്തിച്ചത്.

2013 മാര്‍ച്ചിലാണ് നിലവില്‍ പ്ലസ്ടു ഇല്ലാത്ത 148 പഞ്ചായത്തുകളില്‍ പ്ലസ്ടു അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. 148 പഞ്ചായത്തുകള്‍ കൂടാതെ എറണാകുളം മുതല്‍ വടക്കോട്ടുള്ള എട്ടു ജില്ലകളില്‍ ഹയര്‍സെക്കന്‍ഡറി ഇല്ലാത്ത വിദ്യാര്‍ഥികള്‍ കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ ഹൈസ്കൂളുകള്‍ ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്താനുമായിരുന്നു വിജ്ഞാപനം. ഇതിനെതിരെ തെക്കന്‍ കേരളത്തിലെ സ്കൂള്‍ മാനേജര്‍മാരില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ആദ്യം സര്‍ക്കാര്‍ നിലപാടിനെതിരെ കോടതി വിധി വന്നു. പുതിയതായി സ്കൂളുകള്‍ അനുവദിക്കുമ്പോള്‍ കെഇആര്‍ നിയമപ്രകാരം സമിതിയെ നിയോഗിച്ച് വേണമെന്ന് സിംഗിള്‍ ബെഞ്ച് വിധി വന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുകയും പുതിയ സ്കൂളുകള്‍ അനുവദിക്കുന്നതില്‍ അനുകൂല വിധി നേടുകയുംചെയ്തു. ഈ വിധിയില്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ ആവശ്യകത അനുസരിച്ച് എവിടെ വേണമെങ്കിലും സ്കൂളുകള്‍ അനുവദിക്കാമെന്നും പറഞ്ഞിരുന്നു. വിധി അനുകൂലമായതോടെ ആഹ്ലാദിച്ച വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പരക്കെ കച്ചവടം ഉറപ്പിച്ചു

deshabhimani

No comments:

Post a Comment