Saturday, September 26, 2020

കർണാടകയിലെ സ്വകാര്യമേഖലയിൽ കന്നഡികർക്ക് മാത്രം ജോലി; നിയമത്തിനൊരുങ്ങി ബിജെപി സർക്കാർ

 ബംഗളൂരു: കർണാടകത്തിൽ സ്വകാര്യമേഖലയിലെ തൊഴിലുകളിൽ കന്നഡികർക്ക് സംവരണമേർപ്പെടുത്താനൊരുങ്ങി ബി എസ് യെദ്യൂരപ്പ സർക്കാർ. ഉത്തരവ് നടപ്പായാൽ മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേരെ ബാധിക്കും.

സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി വിഭാഗങ്ങളിൽ (വൈദഗ്ധ്യമാവശ്യമില്ലാത്തവ) കന്നഡിഗർക്കുമാത്രം ജോലി നൽകാനും എ, ബി വിഭാഗങ്ങളിൽ (വെദഗ്ധ്യമാവശ്യമുള്ളവ) നിയമനത്തിന് കന്നഡിഗർക്ക് മുൻഗണന നൽകുന്നതിനുമുള്ള ഉത്തരവിറക്കുമെന്ന് നിയമ, പാർലമെന്ററികാര്യമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ കമ്പനികൾക്കും വ്യവസായസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

എ, ബി വിഭാഗങ്ങളിൽ മാനേജ്‌മെന്റ് തലത്തിലുള്ള ജോലിക്കാരും സി, ഡി വിഭാഗങ്ങളിൽ മെക്കാനിക്ക്, ക്ലാർക്ക്, അക്കൗണ്ടന്റ്, സൂപ്പർവൈസർ, പ്യൂൺ തുടങ്ങിയവരാണ് വരുന്നത്.

ഈ നിയമം നടപ്പിലായാൽ ബംഗളൂരുവിലെ തൊഴിൽ മേഖലയിൽ വലിയ  പ്രത്യഘാതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഐടി ജീവനക്കാരടക്കം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾക്ക് ഇതിലൂടെ തൊഴിൽ നഷ്ടപ്പെടും

വർഷങ്ങൾക്കു മുൻപേ കന്നഡ വികസന അതോറിറ്റി ഇങ്ങിനെ ഒരു ആവശ്യം  സർക്കാരിനോട്  നടപ്പാക്കാൻ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഐടി കമ്പനികളുൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങൾ എതിർപ്പ് അറിയിച്ചതിനാൽ അന്ന്  നിയമമാക്കാനും നടപ്പിലാക്കാനും കഴിഞ്ഞിരുന്നില്ല.

ജോമോൻ സ്റ്റീഫൻ

സ്വകാര്യമേഖലയിൽ കർണാടക്കാർക്കു മാത്രം ജോലി

കർണാടകത്തിൽ സ്വകാര്യമേഖലയിലെ തൊഴിലുകളിൽ കന്നഡിഗർക്കുമാത്രമായി സംവരണമേർപ്പെടുത്താനൊരുങ്ങി ബിജെപി സർക്കാർ. സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി വിഭാഗങ്ങളിൽ (വൈദഗ്ധ്യമാവശ്യമില്ലാത്തവ) കന്നഡിഗർക്കുമാത്രം ജോലി നൽകാനും എ, ബി വിഭാഗങ്ങളിൽ (വൈദഗ്ധ്യമാവശ്യമുള്ളവ) നിയമനത്തിന് കന്നഡിഗർക്ക് മുൻഗണന നൽകുന്നതിനുമുള്ള ഉത്തരവിറക്കുമെന്ന് മന്ത്രി ജെ സി മധുസ്വാമി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ കമ്പനികൾക്കും വ്യവസായസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഈ ഉത്തരവ് നടപ്പായാൽ മലയാളികളടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി പേരെ ബാധിക്കും. എ, ബി വിഭാഗങ്ങളിൽ മാനേജ്‌മെന്റ് തലത്തിലുള്ള ജോലിക്കാരും സി, ഡി വിഭാഗങ്ങളിൽ മെക്കാനിക്‌, ക്ലർക്ക്, അക്കൗണ്ടന്റ്, സൂപ്പർവൈസർ, പ്യൂൺ തുടങ്ങിയവരുമാണ് ഉൾപ്പെടുന്നത്‌.

ഇത്‌ ബംഗളൂരുവിലെ തൊഴിൽമേഖലയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഐടി ജീവനക്കാരടക്കം സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന നിരവധിപേർക്ക്‌ ഇതിലൂടെ തൊഴിൽ നഷ്ടപ്പെടും. വർഷങ്ങൾക്കുമുമ്പേ കന്നട വികസന അതോറിറ്റി ഇങ്ങനെ ഒരു ആവശ്യം സർക്കാരിനോട്  ഉന്നയിച്ചിരുന്നു. എന്നാൽ, ഐടി കമ്പനികളുൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങൾ എതിർപ്പ് ഉയർത്തിയതിനാൽ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.

No comments:

Post a Comment