Thursday, November 12, 2020

തട്ടിപ്പ്‌ കേസിൽ ഖമറുദീനെതിരെ അന്വേഷണം തുടരാം: ഹൈക്കോടതി; ഹർജി തള്ളി

കൊച്ചി >  ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എം സി ഖമറുദീനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദീൻ സമർപ്പിച്ച ഹർജി കോടതി തള്ളി.

ഹർജിയിൽ ഇടപെടാനാവില്ലന്ന് കോടതി വ്യക്തമാക്കി.അന്തിമ റിപോർട്ട്‌ സമർപ്പിച്ചതിന്നു ശേഷംപ്രതിക്ക്  കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഖമറുദീനെതിരെ വഞ്ചനാ കുറ്റം നിലനിൽക്കുമെന്നും പ്രതികൾ പോപ്പുലർ ഫിനാൻസ് മാതൃകയിൽ നിക്ഷേപ തട്ടിപ്പ് നടത്തി സ്വന്തം ആവശ്യത്തിനായി പണം തിരിമറി നടത്തിയെന്നുമുള്ള സർക്കാർവാദം കണക്കിലെടുത്താണ് ജസ്റ്റിസ് വി.ജി. അരുൺഹർജി തള്ളിയത് .

നിക്ഷേപകർക്ക് പണം നൽകാനുണ്ടന്നും വഞ്ചനാ കുറ്റം നിലനിൽക്കില്ലന്നും പരാതിക്കാർ കമ്പനി ലോ ട്രിബ്യൂണലിനെ സമിപിക്കണമെന്നുമായിരുന്നു ഖമറുദീന്റെ വാദം.

എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹോസ്‌ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി തളളി

‌‌കാസര്‍കോട് > തട്ടിപ്പ്‌ കേസിൽ മുസ്ലിം ലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി തളളി. കഴിഞ്ഞ ദിവസം തന്നെ ജാമ്യം അനുവദിക്കണമെന്ന വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

2017-ന് ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു കാര്യവും കമ്പനി രജിസ്ട്രാറിനെ അറിയിച്ചിരുന്നില്ല. 2017 ഓഗസ്റ്റില്‍ സ്ഥാപനം പൂട്ടിപ്പോയതിന് ശേഷം 2019 ആറാം മാസത്തില്‍ പോലും ഖമറുദ്ദീനും മറ്റും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെ തട്ടിപ്പ് നടത്തുന്നതിന് ലക്ഷ്യം വെച്ചുകൊണ്ടുളള നീക്കമായിരുന്നു സ്ഥാപന ഉടമകള്‍ നടത്തുന്നതെന്നായിരുന്നു പോസിക്യൂഷന്റെ വാദം. ഈ വാദങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി ഖമറുദ്ദീനെതിരേയുളള മൂന്നുകേസുകളിലുളള ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നവംബര്‍ ഏഴിനാണ് ഖമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പാണ്‌ നടന്നത്‌. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.

ഖമറുദ്ദീനെതിരെ കണ്ണൂരിലും കേസ് ; 11 കേസില്‍കൂടി അറസ്‌റ്റ്‌

കാഞ്ഞങ്ങാട്/കണ്ണൂര്‍ > സ്വർണനിക്ഷേപത്തട്ടിപ്പിൽ പതിനൊന്നു കേസുകളിൽകൂടി എം സി ഖമറുദ്ദീൻ എംഎൽഎയുടെ അറസ‌്റ്റ‌് രേഖപ്പെടുത്തി. ഇതോടെ അറസ്‌റ്റിലായ കേസുകൾ 14. രണ്ട്‌ ദിവസത്തെ പൊലീസ്‌ കസ്‌റ്റഡി അവസാനിച്ചതിനാൽ ജയിലിലേക്ക്‌ മാറ്റി. പുതിയ  നാല് പരാതിയുൾപ്പടെ ‌126 കേസാണ്‌ ഖമറുദ്ദീനെതിരെ രജിസ്‌റ്റർ ചെയ്‌തത്‌.  നേരത്തെ റിമാൻഡിലായ മൂന്ന്‌ കേസുകളുടെ ജാമ്യാപേക്ഷയിൽ വാദം തുടരുമ്പോഴാണ്‌ ‌കൂടുതൽ കേസുകളിൽ അറസ‌്റ്റിന്‌ അനുമതി തേടിയത‌്.

എംഎൽഎയുടെ ജാമ്യാപേക്ഷയിൽ  തീർപ്പായില്ല. ജാമ്യ ഹർജിയും പൊലീസ‌് കസ‌്റ്റഡി അപേക്ഷയും വ്യാഴാഴ‌്ച  പകൽ 11ന‌്  വീണ്ടും പരിഗണിക്കും.  ചന്തേര  സ്‌റ്റേഷനിലെ  മൂന്ന്‌ വഞ്ചനാകേസിൽ റിമാൻഡിലായ ഖമറുദ്ദീന്റെ പൊലീസ‌് കസ‌്റ്റഡി ബുധനാഴ‌്ച പകൽ മൂന്നിന‌്  അവസാനിച്ചതിനെതുടർന്ന്‌‌ കോടതിയിൽ ഹാജരാക്കി.   കൂടുതൽ തെളിവുകളും രേഖകളും കണ്ടെത്താനും സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ളതിനാൽ കസ‌്റ്റഡി നീട്ടണമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.  കരാർ ലംഘനമല്ലാതെ വഞ്ചനയില്ലെന്നുള്ള  പ്രതിഭാഗം  വാദം  പ്രോസിക്യൂഷൻ ഖണ്ഡിച്ചു. ചെയർമാൻ എന്ന നിലയിൽ ഖമറുദ്ദീന്റെ അറിവോടെയായിരുന്നു‌ തട്ടിപ്പ‌്‌.  ആരിക്കാടി  സ്വദേശി ഷഹാന അബ്ദുറഹ‌്മാന്റെ പരാതി ജ്വല്ലറി തകർന്ന ശേഷവും 20 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചുവെന്നാണെന്ന്‌‌  പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 2016നുശേഷം കമ്പനി രജിസ്‌ട്രാർക്ക്‌ ‌ സ‌്റ്റേറ്റ‌്മെന്റ‌് നൽകിയില്ല. ഖമറുദ്ദീനെ ജില്ലാ ജയിലിലേക്ക‌്‌ കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെയാണ‌് പൊലീസ‌് കൂടുതൽ കേസുകളിൽ  അറസ‌്റ്റ‌് രേഖപ്പെടുത്തിയത‌്.

കണ്ണൂരിലും കേസ്

ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ അറസ്‌റ്റിലായ ലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീനെതിരെ കണ്ണൂർ ടൗൺ പൊലീസും കേസെടുത്തു. പയ്യാമ്പലം സ്വദേശി ഭുവൻ രാജിന്റെ ഹർജിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ടു കോടതി നിർദേശ പ്രകാരമാണ്‌ കേസ്‌.

ഫാഷൻ ഗോൾഡ്‌ എംഡി പൂക്കോയ തങ്ങൾ, ജനറൽ മാനേജർ സൈനുൽ ആബിദിൻ, കണ്ണൂർ തോട്ടട സ്വദേശി സൈനുദ്ദീൻ എന്നിവരും പ്രതികളാണ്‌. 2008–-09ൽ ഫാഷൻ ഗോൾഡ്‌ ജ്വല്ലറിയിൽ നിക്ഷേപമായി 25 ലക്ഷം രൂപ വാങ്ങി തിരിച്ചു നൽകിയില്ലെന്നാണ്‌ കേസ്‌. 2019വരെ ലാഭവിഹിതം ലഭിച്ചെന്നും പിന്നീട്‌ നിലച്ചെന്നും പരാതിയിൽ പറഞ്ഞു.

ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

പ്രാഥമികാന്വേഷണത്തിനു ശേഷം ജ്വല്ലറി തട്ടിപ്പ്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ പ്രത്യേകാന്വേഷണ സംഘത്തിന്‌ കേസ്‌ കൈമാറിയേക്കും.

No comments:

Post a Comment