Sunday, July 4, 2010

ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട അധ്യാപകനെതിരെ വധശ്രമം

തൊടുപുഴ: ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട അധ്യാപകനെതിരെ വധശ്രമം. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടിജെ ജോസഫിനെയാണ് വാനിലെത്തിയ ഒരുസംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാവിലെ പള്ളിയില്‍ നിന്നും കുടുംബത്തോടൊപ്പം മടങ്ങും വഴിയാണ് മൂവാറ്റുപുഴ ടൌണില്‍ ആക്രമിക്കപ്പെട്ടത്.ഒരുകൈ വെട്ടി മാറ്റിയിട്ടുണ്ട് കാലിനും വെട്ടേറ്റു. സഹോദരി സ്റ്റെല്ലയടക്കമുള്ള കുടുംബാംഗങ്ങളെ മര്‍ദ്ദിച്ചശേഷമായിരുന്നു അധ്യാപകനെ വെട്ടിയത്. മുറിഞ്ഞുവീണകൈപ്പത്തിയുമായാണ് ഇവര്‍ ആശുപത്രിയിലെത്തിയത്.

കഴിഞ മാര്‍ച്ച് 23ന് നടന്ന പരീക്ഷക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ കേസുണ്ട്.പ്രവാചകനായ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന ചോദ്യം ഉപയോഗിച്ചതായാണ് പരാതി. പലവട്ടം ജോസഫിനെ ആക്രമിക്കാന്‍ ശ്രമം നടന്നിരുന്നു. മൂന്നുതവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ജോസഫിനെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു വിദഗ്ദചികില്‍സക്കു വിധേയനാക്കി.

deshabhimani news

4 comments:

  1. തൊടുപുഴ: ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട അധ്യാപകനെതിരെ വധശ്രമം. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടിജെ ജോസഫിനെയാണ് വാനിലെത്തിയ ഒരുസംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാവിലെ പള്ളിയില്‍ നിന്നും കുടുംബത്തോടൊപ്പം മടങ്ങും വഴിയാണ് മൂവാറ്റുപുഴ ടൌണില്‍ ആക്രമിക്കപ്പെട്ടത്.ഒരുകൈ വെട്ടി മാറ്റിയിട്ടുണ്ട് കാലിനും വെട്ടേറ്റു. സഹോദരി സ്റ്റെല്ലയടക്കമുള്ള കുടുംബാംഗങ്ങളെ മര്‍ദ്ദിച്ചശേഷമായിരുന്നു അധ്യാപകനെ വെട്ടിയത്. മുറിഞ്ഞുവീണകൈപ്പത്തിയുമായാണ് ഇവര്‍ ആശുപത്രിയിലെത്തിയത്.

    ReplyDelete
  2. വധശ്രമമൊന്നുമല്ല ജനശക്തി :)
    ഞമ്മള് കൊറാന്‍ പ്രകാരം അനുശാസിക്കുന്ന ഇസ്ലാമിക ശരിയത്ത്
    നടപ്പാക്കിയത. ശിക്ഷ നടപ്പാക്കുന്നതിനെ വധശ്രമം എന്ന് പറയ്യോ ?

    ഇതാണ് മഹത്തായ ഇസ്ലാം മതം !!!
    ഹഹഹഹ...................
    ഇസ്ലാം മതം !!!!

    ........................

    നരഭോജികളാകാന്‍ ശ്രമിക്കുന്ന ഇസ്ലാമിക മതഭ്രാന്തന്മാരുടെ ഈ കിരാത പ്രവര്‍ത്തിയെ കേരള സമൂഹം അസഹിഷ്ണുതപൂണ്ട നശിച്ച മതത്തിന്റെ
    ശരിയത്ത് നിയമപ്രകാരമുള്ള തനിസ്വഭാവമായി മനസ്സിലാക്കുകയും അപലപിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

    ഇടതു വലുതു പക്ഷ പാര്‍ട്ടികളുടെ മത പ്രീണന ഫലമായി വളര്‍ന്നുവന്ന ഈ വര്‍ഗ്ഗീയ ശക്തികളുടെ ധുലുമു തീര്‍ക്കാനും, ഈ മൃഗങ്ങളെ മനുഷ്യരാക്കാനുള്ള മനോരോഗ ചികിത്സക്കും, സാമൂഹ്യ ശാസ്ത്രജ്ഞന്മാരുടെ പഠനത്തിനും വിധേയമാക്കാന്‍
    കരുത്തുള്ള തന്തക്കു പിറന്ന രാഷ്ട്രീയക്കാരുണ്ടോ എന്ന് ജനങ്ങാള്‍ക്കറിയേണ്ടിയിരിക്കുന്നു.

    മനുഷ്യത്വ രഹിതമായ ഇസ്ലാമിക മതഭ്രാന്തന്മാരുടെ
    ഗുണ്ടാവിളയാട്ടത്തെ ചിത്രകാരന്‍ അപലപിക്കുന്നു.
    തലയില്‍ തൊപ്പിയും ശരീരത്തില്‍ പര്‍ദ്ദയുമണിയാത്ത എല്ലാ മനുഷ്യരേയും വെട്ടി ഇസ്ലാമിക രാജ്യം സ്ഥാപിക്കേട... ചെറ്റകളെ !!!
    താലിബാന്റെ പൊലയാടിമക്കളെ !!!

    ReplyDelete
  3. ഈ ക്രൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം ശക്തമായി പ്രതിഷേധിക്കുന്നു.

    പക്ഷേ ജോസഫ് സാറിന്റെ ചോദ്യപേപ്പര്‍ ക്രിയയെ ഒരിക്കലും ന്യായീകരിക്കാനാകില്ല. അദ്ദേഹം ബൊധപൂര്‍വ്വമല്ലാതെയാണ്‌ ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം, പടച്ചോനും, ഒപ്പം ആളുടെ പേരു മുഹമ്മദും, നായിന്റെ മോനും കൂടി ചേര്‍ന്നാല്‍ അത് എവിടേയാണ്‌ കൊള്ളുകയെന്ന് സാമാന്യ ബോധമുള്ളവര്‍ക്കെല്ലാമറിയാം. ഇതിനെ യുക്തിവാദികല്‍ നടത്തുന്ന മതവിമര്‍ശനവുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം യുക്തിവാദികള്‍ കാര്യ കാരണ സഹിതവും യുക്തി ഭദ്രവും സഹിഷ്ണുതാപൂര്‍വ്വവുമായ മത വിമര്‍ശനങ്ങളേ നടത്താറുള്ളു. അതുതന്നെ എല്ലാ മതത്തെയും ഒരേപോലെ വിമര്‍ശിക്കുന്നരാണവര്‍. എന്നാല്‍ ഇവിടെ ഒരു മതാന്ധവിശ്വാസിയായ അധ്യാപകന്‍ മറ്റൊരു മതത്തെ കരിവാരി തേക്കുന്ന വിധത്തില്‍ ചോദ്യപ്പേപ്പറിനെ ഉപയോഗിച്ചു. ഇതു തെറ്റുതന്നെയാണ്‌. മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ ബോധപൂര്‍വ്വം തേങ്ങയിടുന്ന പണിയായിപ്പോയിത്. ഇത് കുറച്ചേറെകാലമായി ഈ രണ്ടു മതങ്ങളും തമ്മില്‍ നടത്തിവരുന്ന മൂപ്പിളമ പ്രശ്നത്തിന്റെ തുടര്‍ച്ചയായി വേണം കാണാന്‍.

    അന്യ മതങ്ങളെ നിന്ദിക്കുന്ന കാര്യത്തില്‍ ഖുര്‍ ആനോളം മറ്റൊരു ഗ്രന്ധവും വരില്ല എന്നത് ശരിയാണ്‌. അതിന്റെ ചുവടുപിടിച്ച് ഇസ്ലാമിക പ്രസിദ്ധീകരണക്കാര്‍ നടത്തിവരുന്ന കൃസ്തുമത വിമര്‍ശനവും അതിന്റെ പ്രതികരണവുമാണ്‌ ഇവിടെ കാതലായ പ്രശ്നം. കൃസ്തു മത കന്യാസ്ത്രീ വേഷമായ (പര്‍ദ്ദ) ധരിച്ചു കൊണ്ട് കൃസ്ത്യന്‍ സ്ക്ജൂളുകളിലെ അധ്യാപികമാര്‍ മുസ്ലിം പെണ്‍കുട്ടികള്‍ മഫ്ത ധരിക്കുന്നതിനെ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.

    ഇവിടെ അക്രമം കൊണ്ട് പ്രതികരിക്കുന്ന രീതി ഒരു ജനാധിപത്യ സമൂഹത്തിന്‌ ഒട്ടും ഭൂഷണമല്ല. അന്ധമായ മത ബോധം തന്നെയാണ്‌ ഈ മനോവികാരത്തിന്‌ കാരണമെന്നും അതിന്‌ മത ഗ്രന്ഥം തന്നെ പ്രേരകമാണെന്നും മനസ്സിലായിട്ടും അതു തുറന്നു സമ്മതിക്കാന്‍ തയാറാകാതെ അക്രമത്തെ അപലപിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഉള്ളിലെ ക്യാന്‍സറിന്‌ പുറമെ തൈലം തേച്ചതുകൊണ്ട് കാര്യമില്ലെന്നര്‍ഥം.

    ഇവിടെ മറ്റൊരു കാര്യം കൂടി പരാമര്‍ശിക്കാതെ തരമില്ല. സി പി എം നേതാക്കള്‍ അണികളുടെ അപസ്മാരത്തെ ന്യായീകരിക്കാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇവിടെ ചിലര്‍ക്കെല്ലാം അമൃതായി ഭവിക്കുമെന്ന് ബോധമുള്ളവക്കെല്ലാം അന്നേ അറിയുമായിരുന്നു.

    ഏതായാലും കണ്ണിന്‌ കണ്ണ്, പല്ലിന്‌ പല്ല്, എന്നതും കടന്ന് ചോദ്യപ്പേപ്പറിന്‌ കൈ എന്നിടം വരെയെത്തിയ മതമൗലികവാദികളെ നിലക്കുനിര്‍ത്താന്‍ ഉല്‍ബുദ്ധകേരളത്തിലെ മതേതരസമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചേ തീരൂ. ഈ നിഷ്ഠൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം പ്രതിഷേധിക്കുന്നു.

    ReplyDelete
  4. വളരെ പരിതാപകരം നിങ്ങളുടെ അവസ്ഥ .
    കേരളത്തില്‍ ഇത്ര ദാരുണമായ ഒരു സംഭവം ഉണ്ടായിട്ടു അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഭയക്കുന്നു എന്നത് ദുരൂഹം .
    മത വര്‍ഗീയതയെ ശക്തമായി എതിര്‍ക്കേണ്ട ഇടതു പക്ഷം എന്ത് കൊണ്ട് ഇത്തരം നടപടികളില്‍ നിന്നും പിന്നോട്ട് പോകുന്നു .

    ReplyDelete