Friday, January 31, 2014

ജസീറ സമരം പിന്‍വലിച്ചു

മണല്‍മാഫിയക്കെതിരെ ഡല്‍ഹിയില്‍ കണ്ണൂര്‍ സ്വദേശിനിയായ ജസീറ മക്കള്‍ക്കൊപ്പം നടത്തിയിരുന്ന സമരം പിന്‍വലിച്ചു. ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ മൂന്നരമാസത്തോളം സമരം നടത്തിയ ശേഷമാണ് പിന്‍വലിക്കുന്നത്. സമരം തുടങ്ങിയപ്പോള്‍ തന്നെ കാണാന്‍ പോലും അനുവദിക്കാതിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച വിളിച്ചു സംസാരിച്ചുവെന്നും ജസീറ പറഞ്ഞു. കൂടികാഴ്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് തനിക്കെതിരായ അപവാദങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെ സമരം നിര്‍ത്തിയാലും മണല്‍മാഫിക്കെതിരായ സമരം തുടരും. തന്നെ അപമാനിച്ച മന്ത്രി അടൂര്‍ പ്രകാശനെതിരെ നിയമ നടപടി സ്വീകരിക്കും.അപകീര്‍ത്തിപ്പെടുത്തിയ അബ്ദുള്ളകുട്ടി കേരളത്തിലെവിടെ മല്‍സരിച്ചാലും എതിര്‍സ്ഥാനാര്‍ഥിയായി നില്‍ക്കുമെന്നും ജസീറ പറഞ്ഞു. ഡല്‍ഹിയില്‍നിന്നും നേരെ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ വീട്ടിലേക്കാണ് പോകുക. പാരിതോഷികമായി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ പണം തരുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്നും ജസീറ ആവശ്യപ്പെട്ടു.

കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിലും സമരം നടത്തിയശേഷമാണ് ഡല്‍ഹിയില്‍ സമരത്തിനെത്തിയത്ത് സ്ക്കൂള്‍ വിദ്യാഥികളായ രണ്ട് പെണ്‍മക്കളും രണ്ട് വയസായ മകനുമൊത്ത് ഡല്‍ഹിയിലെ കൊടും തണുപ്പില്‍ ജസീറ നടത്തിയ സമരം ശ്രദ്ധനേടിയിരുന്നു.

deshabhimani

No comments:

Post a Comment