Friday, January 31, 2014

മാര്‍ച്ച് കേരളത്തെ രക്ഷിക്കാന്‍: പിണറായി

വിലക്കയറ്റം, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, വര്‍ഗീയതയെ ചെറുക്കുക, സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കുക, അഴിമതി തുടച്ചു നീക്കുക എന്നീ അഞ്ച് വിഷയങ്ങള്‍ ഉന്നയിച്ചാണ് ശനിയാഴ്ച കേരളരക്ഷാമാര്‍ച്ച് ആരംഭിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിലക്കയറ്റംകൊണ്ട് രാജ്യത്തെ സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുത്തകകളുടെ ഊഹകച്ചവടം അവസാനിപ്പിച്ചാല്‍ തന്നെ വിലക്കയറ്റം പിടിച്ചു നിര്‍ത്താം. എന്നാല്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ അത് ചെയ്യുന്നില്ല. വെറു 20 രൂപക്ക് ഒരു ദിവസത്തെ ചിലവുകള്‍ ഒതുക്കി ജീവിക്കേണ്ടി വരുന്ന ഭൂരിപക്ഷം ജനങ്ങളാണ് രാജ്യത്തുള്ളത്. എന്നാല്‍ പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്താന്‍ നടപടിയില്ല. കോര്‍പ്പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളാന്‍ മടിയില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരുടെ സബ്സിഡി വെട്ടി ചുരുക്കുകയാണ്.പൊതു വിതരണകേന്ദ്രങ്ങള്‍ പലതും അടഞ്ഞു കിടക്കുകയാണ് ഉള്ളവയില്‍ തന്നെ കൂടുതല്‍ വില നല്‍കണം.

വര്‍ഗീയതയുമായി കോണ്‍ഗ്രസ് പലപ്പോഴും സന്ധിചെയ്യുകയാണ്. അത് ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ക്ക് പ്രോല്‍സാഹനമാകുകയാണ്. മതനിരപേക്ഷത അവകാശപ്പെടുന്ന കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കുവാന്‍ സാധിക്കുന്നില്ല. വര്‍ഗീയതയെ മുറുകെ പിടിക്കുന്ന ബിജെപിയുടെ വര്‍ഗ സ്വഭാഗം കോണ്‍ഗ്രസിന്റെത് തന്നെയാണ്. അതിനാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇപ്പാള്‍ താല്‍പര്യം ബിജെപിയെയാണ്. കോണ്‍ഗ്രസ് പാടെ തകര്‍ഞ്ഞടിഞ്ഞിരിക്കയാണ്. മലപ്പുറത്ത് തിരൂരില്‍ ലീഗ് തോറ്റപ്പോള്‍ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചത് എസ്ഡിപിഐ എന്ന വര്‍ഗീയ സംഘടനയാണ്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ ലീഗ് മറുപടി പറയണമെന്ന് ആവശ്യപ്പെട്ടതും. കഴിഞ്ഞ തവണ താമര ചിഹ്നത്തില്‍ മല്‍സരിച്ച ബിജെപി സ്ഥാനര്‍ഥിയാണ് ഇത്തവണ യുഡിഎഫില്‍ ലീഗിന് വേണ്ടി മല്‍സരിച്ചത്. ഇതെല്ലാം വര്‍ഗീയതയുമായി സന്ധിചെയ്യുന്നതിന്റെ തെളിവാണ്.

വംശീയഹത്യയും കലാപങ്ങളുമാണ് ആര്‍എസ്എസിന് പഥ്യം. അതാണ് ഗുജറാത്തില്‍ നരേന്ദ്രമോഡി നടപ്പാക്കിയതും. അതിനാലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആര്‍ എസ് എസ് തീരുമാനിച്ച മോദിയെ ബിജെപി അംഗീകരിച്ചതും. എന്നാല്‍ അതില്‍ വിയോജിച്ച് എന്‍ഡിഎയില്‍നിന്ന് ചില സംഘടനകള്‍ വിട്ടുപോന്നു. തുടര്‍ന്നാണ് ബീഹാരിലും മുസാഫര്‍പൂരിലും ആര്‍എസ്എസ് കലാപമുണ്ടാക്കിയത്. ഇത്തരത്തില്‍ വര്‍ഗീയത ശക്തിപ്പെടുമ്പോള്‍ അത് തിരിച്ചറിയേണ്ടതും ചെറുക്കേണ്ടതുമാണ്. സോളാര്‍ തട്ടിപ്പില്‍ എന്തുസംഭവിച്ചാലും രാജിവെക്കില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ അത് ജനാധിപത്യ മര്യാദയല്ല. അദ്ദേഹത്തിനെതിരെ നിരവധി കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും രാജിവെക്കില്ലെന്ന് പറയുന്നത് ശരിയല്ല.

കേന്ദ്രം ഭരിക്കുന്ന യുപിഎയും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഒരു കാര്യത്തിലെ മല്‍സരമുള്ളൂ . അത് അഴിമതി ചെയ്യുന്നതിലാണ്. ഇവിടെ ഒരു സര്‍ക്കാരില്ല. മന്ത്രിമാരെല്ലാം അഴിമതിക്ക് പിറകെയാണ്. കേരളം ഇതിനകം കൈവരിച്ച നേട്ടങ്ങളെല്ലാം പടിപടിയായി ഇല്ലാതാക്കുകയാണ്. ഭൂപരിഷ്ക്കരണ മേഖലയിലും ആരോഗ്യമേഖലയിലും ഇത് വളരെ വ്യക്തമാണ്. കസ്തുരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മലയോര മേഖലയിലെ ജനങ്ങളെയും കര്‍ഷകരേയും വഞ്ചിക്കുയാണ്. പരിസ്ഥിതി സംരക്ഷണത്തിന് ആരും എതിരല്ല. എന്നാല്‍ കര്‍ഷകന്റെ കൃഷി ഭൂമിക്കും വിളവിനും സംരക്ഷണം ചെയ്യേണ്ട ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ട്. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ വൈകുന്നത് കോണ്‍ഗ്രസിലെ വഴക്ക് മൂര്‍ഛിച്ചതിനാലാണ്. കേരളത്തിന്റെ ആഭ്യന്തരമന്ത്രി ഒരു പാര്‍ടിയുടെ നേതാവായിരിക്കുന്നത് ശരിയല്ല.

കേരള രക്ഷാമാര്‍ച്ചിന്റെ വേദിയില്‍ തങ്ങള്‍ക്കൊപ്പമിരുത്താമെന്ന് പാര്‍ടി കരുതുന്ന ആര്‍ക്കും സ്വാഗതമുണ്ട്. ഈ വിഷയത്തില്‍ ഗൗരിയമ്മയെ ക്ഷണിച്ചിട്ടുണ്ടോയെന്നറിയില്ല. വേദിയിലേക്ക് ഗൗരിയമ്മക്കും വരാം. വര്‍ഗീയത വിട്ട് ചിലര്‍ മതനിരപേക്ഷതയില്‍ ആകൃഷ്ടരായി വരുന്നതില്‍ രക്തസാക്ഷികള്‍ക്ക് അഭിമാനമെയുണ്ടാകൂ. മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാനുള്ള പോരാട്ടത്തിലാണ് അവര്‍ രക്തസാക്ഷിത്വം വരിച്ചത്. ശനിയാഴ്ച ആലപ്പുഴയിലെ വയലാറില്‍ വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ പൊളിററ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് കേരള രക്ഷാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.

രക്തസാക്ഷിത്വം മതനിരപേക്ഷത ഉയര്‍ത്തി പിടിക്കാന്‍

തിരു: വര്‍ഗീയതയെ എതിര്‍ത്ത് രക്തസാക്ഷിത്വം വരിച്ചവര്‍ അത് ചെയ്തത് മതനിരപേക്ഷത ഉയര്‍ത്തി പിടിക്കാനായിരുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയത വെടിഞ്ഞ് മതനിരപേക്ഷതയില്‍ ആകൃഷ്ടരായി മറ്റുള്ളവര്‍ വരുമ്പോള്‍ ക്ഷീണം സംഭവിക്കുന്നത്  വര്‍ഗീയതക്കാണ്. മതനിര പേക്ഷത ശക്തിപ്പെടുകയും ചെയ്യുന്നു. അതിനാല്‍ രക്തസാക്ഷി കള്‍ക്ക് അഭിമാനിക്കാനാകുന്ന  നിലപാടാണ് പാര്‍ടി സ്വീകരിച്ചിരി ക്കുന്നതെന്നും പിണറായി പറഞ്ഞു. ബിജെപി വിട്ട് വന്നവരെ സിപിഐ എമ്മുമായി സഹകരിപ്പിക്കുന്നതിലൂടെ രക്തസാക്ഷിക്കളെ  അപമാനിക്കുക യല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി.

ബിജെപി വിട്ട് 2000ത്തോളം പേര്‍ സിപിഐ എമ്മുമായി സഹകരിക്കുന്നതില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. അത് സിപിഐ എം കൂടുതല്‍ ശക്തമാകുകയാണല്ലോ എന്ന ചിന്തയില്‍നിന്നാണ്. സാധാരണ മറ്റ് പാര്‍ടി വിട്ട് വരുന്നവര്‍ അവര്‍ ആ പാര്‍ടിയില്‍ വഹിച്ചിരുന്ന സ്ഥാനമാനങ്ങള്‍ ഇവിടെയും ലഭിക്കുമോയെന്ന് നോക്കും. സിപിഐ എമ്മിനെ സംബന്ധിച്ച് അത്ര പെട്ടെന്ന് സ്ഥാനമാനങ്ങള്‍ കൊടുക്കുവാനും സാധിക്കില്ല. എന്നാല്‍ ഇപ്പോള്‍ ബിജെപി വിട്ടുവന്നവരില്‍ നേതാക്കളായ ഒ കെ വാസുവും അശോകനു മടക്കമുള്ളവര്‍ അങ്ങിനെ യാതൊന്നിനെ പറ്റിയും പറഞ്ഞിട്ടില്ല. അവര്‍ പൂര്‍ണമനസാലെ സഹകരിക്കുകയാണ്. ഇതുവരെ വാക്കുകൊണ്ട് ആക്രമിച്ചുപോന്നതിനെല്ലാം പശ്ചാത്ത പിക്കുന്നതായി പരസ്യമായി പറയുവാനും അവര്‍ തയ്യാറായി.

വിയോജിപ്പുണ്ടാകുമ്പോള്‍ പാര്‍ടികളില്‍ ഇത്തരം പൊട്ടിത്തെറികള്‍ എല്ലാം സാധാരണമാണ്. എന്നാല്‍ ഇവര്‍ പുറത്ത് വന്നപ്പോള്‍ അവരെ അങ്ങോട്ട് ചെന്ന് ക്ഷണിച്ചവര്‍ പലരുമുണ്ട്്. എന്നാല്‍ വര്‍ഗീയത ശരിയല്ലെന്നും മതനിര പേക്ഷതയാണ് ശരിയെന്നും മനസിലാക്കിയാണ് സിപിഐ എമ്മുമായി സഹകരിക്കുവാന്‍ അവര്‍ തയ്യാറായത്.എല്ലാ പാര്‍ടിക്കാരും ശ്രമിക്കുന്നത് അവരുടെ പാര്‍ടിയെ കൂടുതല്‍ ജനകീയമാക്കുവാനാണ്. ഇപ്പോള്‍ സിപിഐ എമ്മിലേക്ക് കൂടുതല്‍ പേര്‍ വരുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഈ പാര്‍ടി ഇവിടെ നടത്തുന്ന പ്രയത്നങ്ങള്‍ ഫലപ്രദമാകുകയാണ് എന്നല്ലെ. ലാവ്ലിന്‍ കേസില്‍ കോടതിയുടെ ഒരു വിധി വന്നതാണ്.

വിചാരണക്ക് പോലും അര്‍ഹതയില്ലാത്ത കേസാണിതെന്നും വിധിന്യായത്തിലുണ്ട്. അതില്‍ അസഹിഷ്ണുതയുള്ളവര്‍ മറ്റു വഴികള്‍ തേടുകയാണെന്നും ലാവ്ലിന്‍ കേസില്‍ സിബിഐ അപ്പീല്‍ നല്‍കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment